സംസ്ഥാന സർക്കാർ ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം ജനത ഒറ്റകെട്ടായി ആശാവർക്കർമാർക്ക് മുത്തം കൊടുക്കുന്നുവെന്നും ജനങ്ങൾ ആശാവർക്കർമാർക്ക് ഒപ്പമാണെന്നും സുരേന്ദ്രൻ പറഞ്ഞു. മഹിളാമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സുരേന്ദ്രൻ ഇക്കാര്യം വ്യകത്മാക്കിയത്.
കൊവിഡ് കാലത്ത് ജനങ്ങളെ ചേർത്തുപിടിച്ചവരാണ് ആശാവർക്കർമാർ. കേന്ദ്രം കൊടുക്കുന്ന പണമല്ലാതെ എന്താണ് സംസ്ഥാനം ആരോഗ്യമേഖലയ്ക്ക് നീക്കിവെച്ചത്? എൻഎച്ച്എം കൊടുക്കുന്ന ഫണ്ടല്ലാതെ എന്താണ് സംസ്ഥാനത്തിൻ്റെ നീക്കിയിരിപ്പ്? ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിൽ 16% തുകയാണ് കേരളത്തിന് അധികമായി അനുവദിച്ചത്. ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
സഹിഷ്ണുതയില്ലാതെയാണ് സർക്കാർ ആശാവർക്കർമാരോട് പെരുമാറുന്നത്. അത് വകവെച്ചു തരാൻ ബിജെപി തയ്യാറല്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കേന്ദ്രത്തിന് കണക്ക് കൃത്യമായി കൊടുക്കാതെ കേന്ദ്ര അവഗണനയെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ് സംസ്ഥാന സർക്കാർ. ഒരു രൂപ കേരളത്തിന് കിട്ടേണ്ടത് കേന്ദ്രം തടഞ്ഞ് വെച്ചിട്ടില്ല. പിണറായി വിജയനും വീണാ ജോർജും എല്ലാം കേന്ദ്രത്തിൻ്റെ തലയിലിട്ട് രക്ഷപ്പെടാൻ നോക്കേണ്ടതില്ലെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.