ഇടുക്കിയിൽ ഗുണ്ടാനേതാവ് സാജനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപ്പെടുത്താൻ ഉപയോഗിച്ച വാക്കത്തി കനാലിൽ നിന്ന് കണ്ടെത്തി.
സാജന്റെ കൈ വെട്ടിയെടുത്ത ശേഷം വാക്കത്തി കനാലിലേക്ക് വലിച്ചെറിഞ്ഞെന്നാണ് അറസ്റ്റിലായ പ്രതികളിൽ ഒരാൾ പറഞ്ഞത്. ഫയർസ്റ്റേഷൻ ഹൗസ് ഓഫിസർ ടി കെ അബ്ദുൾ അസീസിന്റെ നേതൃത്വത്തിൽ പൊലീസിനൊപ്പം ഒമ്പതംഗ സംഘമാണ് കനാലിൽ തെരച്ചിലിൽ നടത്തിയത്.
കനാലിൽ നിന്ന് കാന്തം ഉപയോഗിച്ചാണ് പൊലീസ് വാക്കത്തി കണ്ടെത്തിയത്. കൂടാതെ പോലീസ് കേസിൽ അറസ്റ്റിലായ എട്ടു പ്രതികളുടെ വിരലടയാളം ശേഖരിക്കുകയും ചെയ്യ്തു.അതിക്രൂരമായാണ് പ്രതികൾ ഗുണ്ടാനേതാവ് സാജനെ കൊലപ്പെടുത്തിയത്. വായിൽ തുണി തിരുകി കമ്പികൊണ്ട് തലയ്ക്കടിച്ചു. പിന്നാലെ കൈകൾ വെട്ടിയെടുത്തു. ജനനേന്ദ്രിയം രണ്ടായി മുറിച്ചു. അതിന് ശേഷം സാജന്റെ ശരീരമാകെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രതികളെ മൂലമറ്റത്തെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി.