മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന ഉറച്ച പ്രതീക്ഷ പങ്കുവെച്ച് മുഖ്യമന്ത്രി. കൂടാതെ ജനപിന്തുണയിൽ ഉറച്ച മുന്നേറ്റം എന്ന പേരിൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വികസന പദ്ധതികൾ പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകുന്നു. നൂതന മാതൃകകൾ കണ്ടെത്തി കൂടുതൽ നേട്ടങ്ങൾ ആർജിക്കാനാണ് ശ്രമം. അടിസ്ഥാനരഹിത ആരോപണങ്ങൾക്കും വ്യാജ നിർമിതികൾക്കും ജനങ്ങൾ മുന്നിൽ സ്വീകാര്യത ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ലേഖനത്തിൽ പറയുന്നു.
അതേസമയം ലേഖനത്തിൽ ഇന്നും പ്രതിപക്ഷത്തിന് വിമർശനമുണ്ട്.ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്ത് തന്നെയാണ് . അത് അംഗീകരിക്കാൻ പ്രതിപക്ഷത്തെ ചിലർക്ക് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേരളം മെച്ചപ്പെടരുത് എന്ന് കരുതുന്ന വിധത്തിലേക്ക് അവർ അധഃപതിച്ചു. കേരളത്തോടും ഇവിടുത്തെ ജനങ്ങളോടും ശത്രുതാനിലപാടാണ്. ഏതാനും ചില മാധ്യമങ്ങളുമായി ചേർന്നാൽ എൽഡിഎഫ് സർക്കാരിനെ തകർക്കാമെന്ന വ്യാ മോഹമാണ് യുഡിഎഫിനെന്നും ലേഖനത്തിൽ വിമർശനമുണ്ട്.