വിവിധയിടങ്ങളിലെ പൊതുവഴി തടസപ്പെടുത്തി സമരവും സമ്മേളനവും നടത്തിയ കേസിൽ ഹൈക്കോടതിയെടുത്ത കോടതിയലക്ഷ്യ നടപടി ഇന്ന് വീണ്ടും പരിഗണിക്കും.കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മുൻ മന്ത്രി എം വിജയകുമാർ, എംഎൽഎമാരായ വി ജോയ്, കടകംപളളി സുരേന്ദ്രൻ, വികെ പ്രശാന്ത്, മുൻ എംപി എ സമ്പത്ത് എന്നിവരോടും മുൻ എംപി ബിനോയ് വിശ്വം, മുൻ എംഎൽഎ പന്ന്യൻ രവീന്ദ്രൻ,
കോൺഗ്രസ് നേതാക്കളായ മുഹമ്മദ് ഷിയാസ്, ടിജെ വിനോദ്, ഡൊമിനിക് പ്രസൻറേഷൻ, പൊലീസ് ഉദ്യോഗസ്ഥരായ ജി സ്പർജൻകുമാർ, പുട്ട വിമാലാദിത്യ എന്നിവരോടും ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. നേതാക്കൾ ഹാജരാകുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ട എന്നാണ് കോടതി വ്യക്തമാക്കിയത്.കൂടാതെ റോഡ് കയ്യേറിയും മറ്റും സമരങ്ങളും പരിപാടികളുമൊക്കെ സംഘടിപ്പിക്കുന്നത് ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും കോടതി പറഞ്ഞു.