ന്യൂഡൽഹി: തീവ്രമായ ശൈത്യകാലത്തിൽ മുങ്ങി ഉത്തരേന്ത്യ. ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. ശക്തമായ മഞ്ഞുവീഴ്ച ഉള്ളതിനാൽ കാഴ്ചാപരിധി വളരെ കുറഞ്ഞ ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഒട്ടേറെ ഹൈവേകൾ അടച്ചു. മൈനസ് 3 ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 6 ഡിഗ്രി സെൽഷ്യസ് വരെയാണ് ഈ സ്ഥലങ്ങളിൽ അനുഭവപ്പെടുന്ന താപനില.
രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അധികഠിനമായ തണുപ്പാണ്. 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ് കുറഞ്ഞ താപനില. എന്നാൽ ജമ്മുവിലേക്കും ഹിമാചലിലേക്കും സഞ്ചാരികളുടെ പ്രവാഹം തുടരുകയാണ്. കുടുങ്ങിക്കിടന്ന ആയിരക്കണക്കിനു സഞ്ചാരികളെയാണ് പൊലീസും സുരക്ഷ സേനയും പലയിടടത്തു നിന്നുമായി രക്ഷപ്പെടുത്തുന്നത്.
മഞ്ഞുവീഴ്ചയെത്തുടർന്ന്ജമ്മു കശ്മീരിലെ പൂഞ്ചിൽ മുഗൾ റോഡ് 4 ദിവസമായി അടച്ചു. സോജില പാസും അടഞ്ഞുകിടക്കുകയാണ്. ശ്രീനഗറിലെ ദാൽ തടാകം തണുത്തുറഞ്ഞ സ്ഥിതിയിലാണ്. ഹിമാചലിലും ജമ്മു കശ്മീരിലും നാളെമുതൽ ശീതതരംഗ മുന്നറിപ്പുമുണ്ട്.