കൊച്ചി: പ്രതിഷേധ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്ന വിമത വൈദികര്‍ക്കെതിരെ സീറോ മലബാര്‍ സഭ സിനഡ്. 21 വൈദികര്‍ക്കെതിരെയാണ് നടപടി. സഭ ഭയപ്പെടുത്തുകയാണെന്നും എന്നാൽ പ്രതിഷേധിക്കാനാണ് തീരുമാനമെന്നും വൈദികര്‍ പറഞ്ഞു. ബിഷപ്പ് ഹൗസ് അതിക്രമിച്ചുകയറി പ്രതിഷേധ പ്രാര്‍ത്ഥന നടത്തിയെന്ന് ചൂണ്ടികാട്ടി സിറോ മലബാര്‍ സഭ നടപടിയെടുക്കുമെന്ന് സിനഡ് യോഗം തീരുമാനമെടുത്തു. പുതിയ കൂരിയന്മാരെ എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ്പ് ഹൗസില്‍ നിയമിച്ചതിനാണ് പ്രതിഷേധത്തിന് കാരണമായത്. ഭിന്നിപ്പിച്ച ഭരിക്കാനുള്ള നീക്കമാണ് സഭയില്‍ നടക്കുന്നത്. പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും വൈദികർ വ്യക്തമാക്കി.