തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജെപി. സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന കോർകമ്മിറ്റി യോഗത്തിലാണ് കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖനെ തെരഞ്ഞെടുത്തത്. തുടർന്ന് അധ്യക്ഷസ്ഥാനത്തേക്ക് രാജീവ് നാമനിർദേശ പത്രിക നൽകുകയായിരുന്നു. പ്രധാന നേതാക്കളെല്ലാം പിന്തുണച്ച് ഒപ്പിട്ട പത്രികയാണ് അദ്ദേഹം സമർപ്പിച്ചത്.
അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന്റെ പിൻഗാമിയായാണ് രാജീവ് ചന്ദ്രശേഖർ. പാർട്ടിയെ നയിക്കാൻ കഴിവുള്ള നേതാവാണെന്നും അദ്ദേഹത്തിന്റെ മുന്നേറ്റം തിരുവനന്തപുരത്തെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ടതാണെന്നും ബിജെപി നേതൃത്വത്തെ നയിക്കാൻ ഏറ്റവും ഉത്തമനായ വ്യക്തിയാണ് രാജീവ് ചന്ദ്രശേഖർ എന്നും കെ സുരേന്ദ്രൻ പറഞ്ഞു.