വയനാട്: ക്യാംമ്പസിലെ ക്രൂര പീഡനത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാർഥൻ മരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. കേരളം ഏറെ ചർച്ച ചെയ്ത മരണത്തിന് ഒരു വർഷം തികയുമ്പോഴും കലാലയ പീഡനങ്ങൾ ഒരു തുടർക്കഥയാകുകയാണ് നമ്മുടെ നാട്ടിൽ. കോട്ടയം ഗവ. നഴ്സിംഗ് കോളേജിലെ വിദ്യാർഥികൾ സംഘം ചേർന്ന് മറ്റൊരു വിദ്യാർത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് ഒടുവിൽ ചർച്ചകളിൽ നിറയുന്നത്.
2024 ഫെബ്രുവരി 18ന് സിദ്ധാർഥനെന്ന സമർഥനായ വിദ്യാർത്ഥി ജീവിതമവസാനിപ്പിക്കുന്നത്. സംസ്ഥാനമൊട്ടാകെ സിദ്ധാർത്ഥന്റെ മരണം വ്യാപക പ്രതിഷേധാനമാണ് സൃഷ്ട്ടിച്ചത് . അതേസമയം മുഖ്യമന്ത്രി തന്ന വാക്ക് പാലിച്ചില്ലെന്ന് സിദ്ധാർഥന്റെ അമ്മ ഷീബ പറയുന്നു. പ്രതികൾ എസ്എഫ്ഐ ഭാരവാഹികളാണ്.ഇവർക്ക് കുടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന സാഹചര്യമുണ്ടായി. പ്രതിപ്പട്ടികയിൽ വരാത്ത അക്ഷയ് എം.എം മണിയുടെ ആളാണെന്നും ഷീബ പറഞ്ഞു.