കാസർഗോഡ് : പതിനഞ്ചുക്കാരിയെയും അയൽവാസിയായ പ്രദീപിൻറേയും മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇരുവരുടെയും മൃതദേഹത്തിന്ഇരുപത് ദിവസത്തിൽ അധികം പഴക്കമുണ്ട് മാത്രമല്ല മൃതദേഹങ്ങൾ ഉണങ്ങിയ നിലയിൽ ആയിരുന്നു. മൂന്നാഴ്ചയായി കാണാതായ യുവാവിനെയും പെൺക്കുട്ടിയെയും കഴിഞ്ഞ ദിവസനം ആണ് വീടിന് സമീപത്ത് നിന്ന് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നായിരുന്നു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇരുവരുടെയും പോസ്റ്റ്മോർട്ടം.
അതേസമയം ആത്മഹത്യയ്ക്ക് കാരണം എന്തെന്നെത് വ്യക്തമായിട്ടില്ല. കൂടാതെ പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്.അന്വേഷണത്തിന്റെ ഭാഗമായി ഇരുവരുടേയും ഫോണുകൾ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. കൂടുതൽ പരിശോധനയ്ക്കായി മൃതദേഹ അവശിഷ്ടങ്ങൾ ഫോറൻസിക് ലാബിലേക്കും അയച്ചു.