കൊച്ചി: എറണാകുളം ചോറ്റാനിക്കരയിൽ ആൺ സുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായ പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഇൻവെസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. വീട്ടിലെ പൊതുദർശനത്തിനുശേഷം തൃപ്പൂണിത്തുറ നടമേൽ മാർത്താമറിയം പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.
പ്രതിയായ അനൂപിനെതിരെ വധശ്രമം ബലാത്സംഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. എന്നാൽ പെൺകുട്ടിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ കൊലപാതക കുറ്റം ചുമത്തി കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകും.