മഹാകുംഭ മേളയ്ക്ക് സുരക്ഷാ ശക്തമാക്കി യു പി സർക്കാർ .സംഗമത്തില്‍ വാച്ച് ടവര്‍ നിര്‍മ്മിക്കുകയും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്യും. സുരക്ഷാ ക്രമീകരണങ്ങളോടെ സംഗമത്തിന്റെ 12 കിലോമീറ്റര്‍ ദൂരത്തില്‍ സ്നാനത്തിനായി ഘാട്ടുകള്‍ ഒരുങ്ങി. ബോട്ടുകളില്‍ സുരക്ഷിതമായ യാത്രയ്ക്ക് ലൈസന്‍സ് നമ്പര്‍ നല്‍കുകയും സീറ്റ് കപ്പാസിറ്റി പ്രദര്‍ശിപ്പിക്കുകയും ചെയ്യും.12 കിലോമീറ്റര്‍ നീളത്തില്‍ സ്നാനഘട്ടങ്ങള്‍ നിര്‍മ്മിച്ച സംഗമ തീരത്ത് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രയാഗ്രാജ് സന്ദര്‍ശനത്തിന് മുന്നോടിയായി എല്ലാ ഘട്ടങ്ങളിലും ലൈറ്റിംഗ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ പ്രത്യേക മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്.സംഗമതീരമായ ഗംഗയുടെയും യമുനയുടെയും തീരത്ത് ഏഴ് കോണ്‍ക്രീറ്റ് ഘട്ടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കുളിക്കുന്നവരുടെയും ഭക്തരുടെയും സൗകര്യത്തിനായാണ് ഈ ഘാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.