ഡൽഹി: ഡൽഹിയിലെ തിലക് നഗറില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതശരീരം കണ്ടെത്തി. ഹോട്ടല്‍ നടത്തിപ്പുകാരനായ സാഗറിനെ ഉത്തര്‍പ്രദേശിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാര്‍ച്ച് 26 നാണ് 35 കാരനായ ഇയാളെ ഡൽഹിയിൽ നിന്ന് കാണാതാവുന്നത്.
സാഗറിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു. ഇന്നലെയാണ് ഉത്തര്‍ പ്രദേശില്‍ നിന്നും സാഗറിന്റേതാണെന്ന് സംശയിക്കുന്ന മൃതശരീരം കണ്ടെത്തിയത്. തുടര്‍ന്ന് കുടുംബക്കാരെത്തി തിരിച്ചറിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
സാഗറിന്റേത് കൊലപാതകം ആണെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ പ്രതിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്. സാഗറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മൊഴുകുതിരി മാര്‍ച്ച് നടത്തുമെന്ന് പ്രാദേശിക വ്യാപാരികളുടെ സംഘടന അറിയിച്ചു.