രാജസ്ഥാൻ : ബലത്സംഗക്കേസില്‍ ജയിലിൽ കഴിയുന്ന ആൾദൈവം ആസാറാം ബാപ്പുവിന്റെ ഇടക്കാല ജാമ്യം നീട്ടി രാജസ്ഥാൻ ഹൈക്കോടതി. ആരോഗ്യപരമായ കാരണങ്ങൾ കണക്കിലെടുത്ത് ചികിത്സയ്ക്ക് വേണ്ടിയാണ് ജാമ്യം അനുവദിച്ചിരുന്നത്. ജൂലൈ 1 വരെയാണ് ജാമ്യം നീട്ടി നല്‍കിയത്.ജോധ്പൂരിലെ ആശ്രമത്തില്‍വെച്ച് 13 വയസുള്ള പെൺക്കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു ഇയാൾക്കെതിരെയുള്ള പരാതി .
പിന്നീട് 2018 ലാണ് കോടതി ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷിക്കുകയായിരുന്നു . അതേസമയം പ്രതിക്ക് ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് പീഡനത്തിനയായ പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചിരുന്നു. ഇതിനാൽ പെൺക്കുട്ടിയുടെ സുരക്ഷാ വർദ്ധിപ്പിച്ചിരിക്കുകയാണ് . കൂടാതെ ജില്ലവിട്ട് പുറത്തേക്ക് പോവുകയാണെങ്കില്‍ പൊലീസിനെ അറിയിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് നിര്‍ദേശമുണ്ട്.