കോഴിക്കോട്: കേരളത്തിലെ എല്ലാ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതല്‍ 12 വരെ അടച്ചിടുമെന്ന് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ഡീലേഴ്സ് അറിയിച്ചു. എലത്തൂര്‍ എച്ച്.പി.സി.എല്‍. ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ ചേർന്ന് കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഇരുമ്പനം എച്ച്.പി.സി.എല്‍. ടെര്‍മിനല്‍ ചൊവ്വാഴ്ച ഉപരോധിക്കാനും സംഘടന തീരുമാനിച്ചു.
ശനിയാഴ്ച വൈകീട്ട് നാലുമുതല്‍ ആറുവരെ കോഴിക്കോട് ജില്ലയിലെ പമ്പുകള്‍ അടച്ചിടാനും ഇതിനോടകം ആഹ്വാനം ചെയ്തു.ടാങ്കര്‍ ഡ്രൈവര്‍മാരും പെട്രോളിയം ഡീലര്‍മാരും തമ്മില്‍ കുറച്ചുദിവസമായി തര്‍ക്കം നിലനിൽക്കുന്നു. ‘ചായ പൈസ’ എന്ന് വിളിക്കുന്ന തുകയുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം ആരംഭിച്ചത്. ചായ പൈസയായി പമ്പില്‍ ഇന്ധനമെത്തിക്കുന്ന ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് കൊടുക്കുന്ന തുക 300 രൂപയിൽ യിൽ നിന്നും വര്‍ധിപ്പിക്കണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം. എന്നാല്‍,ഇത് ഡീലര്‍മാര്‍ നിഷേധിച്ചു.ഇക്കാര്യത്തിൽ എലത്തൂരിലെ ഡിപ്പോയില്‍വെച്ച് നടന്ന ചര്‍ച്ചയിലെ യോഗത്തിനിടയിൽ ടാങ്കര്‍ ഡ്രൈവര്‍മാര്‍ ഡീലേഴ്സ് ഫെഡറേഷന് ഭാരവാഹികളെ കൈയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം.അടിയന്തര ഓണ്‍ലൈന്‍ മീറ്റിങ്ങിൽ പോലീസില്‍ പരാതി നല്കാൻ തീരുമാനമായി.